Saturday, 4 January 2014

നഗരകാഴ്ച്ച

സീൻ 1

സമയം രാവിലെ 8 മണി.

രാവിലത്തെ തിരക്കിൽ വീർപ്പ് മുട്ടുന്ന നഗരക്കാഴ്ച.

തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ ചീറിപ്പായുന്ന വാഹനങ്ങൾ.

കാൽനടക്കാരുടെ നടപ്പാതയിലും വാഹനങ്ങൾ കയറ്റി നിർത്തിയിരിക്കുന്നു.

ഒന്നിനും കാത്തു നിൽക്കാതെ സമയത്തെ തോൽപ്പിക്കുവാൻ ഓടുന്ന നഗരവാസികൾക്കിടയിൽ വ്യത്യസ്തനാവുന്ന ശശിധരൻ.

അയാൾക്ക്തിരക്കുകളില്ല. അയാൾ ഒരു നിശബ്ദനിരീക്ഷകനാണ്.

നടപ്പാതയുടെ സിംഹഭാഗവും കൈയടക്കിയ ഒരു ആഡംഭര കാറിൻറെ ചന്തം നോക്കി നില്ക്കുകയാണ് അയാൾ.

മുഖത്ത് ഒരിക്കലും മായാത്ത ഒരു നേർത്ത പുഞ്ചിരി.

നിർത്താതെയുള്ള ഹോണ്മുഴക്കം അയാളെ അസ്വസ്ഥനാക്കി. അത് മുഖത്ത് നല്ലവണ്ണം പ്രതിഫലിപ്പിച്ച് അയാൾ അതിന്റെ ഉത്ഭവസ്ഥാനം തിരഞ്ഞു.

ആദ്യം കണ്ണിൽ പെട്ടത് ഒരു പിന്ചോമാനയുടെ മുഖമായിരുന്നു. അത് അയാളുടെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർത്തി. കുഞ്ഞ് അമ്മയുടെ മടിയിൽ സുരക്ഷിതയായി ഇരുന്ന് ഉറങ്ങുകയാണ്.
ബൈക്ക് ഓടിച്ചിരുന്നത് അവളുടെ അച്ഛനും.

ശശിധരന്റെ കണ്ണുകളിൽ വാത്സല്യം തുളുമ്പി. അപ്പോഴാണ്അയാൾ കുഞ്ഞിന്റെ അച്ഛന്റെ മുഖത്തെ ഭയം ശ്രദ്ധിച്ചത്. അതിന്റെ കാരണം അറിയാൻ അയാൾ നടപ്പാതയിൽ നിന്ന് ഇറങ്ങി നിന്ന് നോക്കി, 

സീൻ 2

ബൈക്കിനു തൊട്ടു പിറകെ ആയി ആരെയും ഭയപ്പെടുത്തുന്ന വമ്പൻ ടയരുകളോട് കൂടിയ ഒരു ടൂറിസ്റ്റ് ബസ്നില്ക്കുകയാണ്.

ട്രാഫിക്സിഗ്നലിലെ ചുവപ്പ് നിറം അവഗണിച്ചു നിർത്താതെ ഹോണ്മുഴക്കുകയാണ്.

ബസ്സിലെ യാത്രക്കാർ അയ്യപ്പദർശനം കഴിഞ്ഞു മടങ്ങുന്നവർ ആയിരുന്നു. അവർ അക്ഷമരായിരുന്നു. താമസിയാതെ പച്ച നിറം തെളിഞ്ഞു. വണ്ടികൾ മത്സര ഓട്ടം തുടങ്ങി.

ബൈക്ക് താരതമ്യേന പതുക്കെ ആയിരുന്നു. തൊട്ടു പിറകിലെ ബസ്സിന്റെ വേഗം എന്റെ നെഞ്ചിടിപ്പ് കൂട്ടി. ബൈക്ക് യാത്രികർ ബസ്സിനു സൈഡ് കൊടുത്തു. മരണപ്പാച്ചിലിൽ ആയിരുന്ന ബസ്സിന്റെ സൈഡിൽ ബൈകിന്റെ ഹാൻഡിൽ തട്ടി. അച്ഛന് ബാലൻസ് പോയി. ഒരു കുഞ്ഞു കളിപ്പാട്ടം പോലെ ബൈക്ക് മറിഞ്ഞു. അച്ഛനും അമ്മയും ഇടതു ഭാഗത്തേക്ക് വീണു. അച്ഛന്റെ തലയ്ക്കരികെ ഒരു ബസ്സിന്റെ പിൻചക്രം. ഞാൻ മരവിച്ചു നിന്നു. ഭാഗ്യം, കയറിയില്ല!

കുറച്ചു അപ്പുറത്തായി വീണ അമ്മ കൈ കുത്തി റോഡിൽ ഇരുന്നു.

"
എന്റെ കുഞ്ഞെവിടെ? മോനെ..." താമസിയാതെ ഒരമ്മയും കാണുവാൻ പാടില്ലാത്ത രംഗം അവർ കണ്ടു.
തങ്ങളെ വീഴ്ത്തിയ ബസ്സിന്റെ പിൻചക്രം തന്റെ കുഞ്ഞിന്റെ ശരീരത്തിലൂടെ.

ഒരു നിലവിളി. അവരുടെ ബോധം മറഞ്ഞു.

സീൻ 3

ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കുഞ്ഞിനെ ഒരു ഓട്ടോയിൽ കയറ്റി. കുഞ്ഞായിരുന്നില്ല അത്. ചോര പതഞ്ഞൊഴുകുന്ന ഒരു തുണിക്കെട്ട്.
ഞാൻ തൊട്ടു മുന്പ് കണ്ട ലാളിത്യം തുളുമ്പുന്ന മുഖം... ജന്മം മുഖം മറക്കാൻ സാധിക്കുകയില്ല. ഉടനെ 108ല് വിളിച്ചു. 

"
ഒരു ആംബുലൻസ് വേണം ഉടനെ.ചേർത്തല-ആലപ്പുഴ റൂട്ട് ആണ്. കുറച്ചു സീരിയസ് ആണ്"

അമ്മയെ കുറച്ച്പേർ നടപ്പാതയിൽ താങ്ങി ഇരുത്തി. വീണ്ടും ഒരു നിലവിളി. ബോധം മറഞ്ഞു.

ആംബുലൻസ് എത്തി. അച്ഛൻ സ്ട്രെചെരിൽ ആസ്പത്രിയിലേക്ക്. കൂടെ അബോധാവസ്ഥയിൽ അമ്മയും.

"
കുഞ്ഞിനെ ഇതു ആസ്പത്രിയിലാണ് കൊണ്ട് പോയത്?" ആര്ക്കും അറിയില്ല.

ഒരു കുടുംബം ചിതറിപ്പോയിരിക്കുന്നു. തൻറ്റെ കണ്മുന്നിൽ.

ജന്മം  മറക്കാനാകുമോ   മുഖം?

1 comment:

  1. Ithu bhavana ano atho kanda kazhcha ano?gauri type cheyyumbol sookshikanam.chillaksharangal desktop versionil palapolum load avunila.desktopil ittu edit cheytal theerunna prasname ullu..

    ReplyDelete